KERALA NEWS സിദ്ധനായ പെരുംതച്ചൻ നിർമ്മിച്ച ‘ബി’ നിലവറ തുറക്കാൻ ആധുനിക ശാസ്ത്രത്തിനാകുമോ ?




അത്ഭുതമായി നിലകൊള്ളുന്ന ശ്രീപത്മനാഭന്റെ സ്വന്തം ബി നിലവറയെ പറ്റി വിദേശമാധ്യമങ്ങൾ ആവർത്തിച്ചു എഴുതുന്നുണ്ട്. “നാഗബന്ധനം എന്ന വാക്കുപോലും നമ്മൾ കേൾക്കുന്നത് ഇപ്പോഴാണ്. ശബ്ദവീചികൾ കൊണ്ട് പൂട്ട്‌ അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി “നവസ്വരങ്ങൾ “കൊണ്ടുള്ള പാസ് വേർഡ്. അതാണ് നാഗബന്ധനം (Snake binding spell). പതിനാറാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മയുടെ കാലത്തു ഒരു സിദ്ധപുരുഷൻ ഉണ്ടാക്കിയ പാസ് വേർഡ്. അതാർക്കും അറിയില്ല. ഇനി ആവർത്തിക്കാനുള്ള സംവിധാനവും ഇല്ല. ഒരുപക്ഷെ Sonic Interference എന്ന ഇന്നത്തെ ടെക്നോളജി ആവാം. ശബ്ദം കൊണ്ട് ലോഹങ്ങൾ മുറിക്കുന്ന വിദ്യ ആയ Sonic Cutting.
നാഗബന്ധനത്തെ കുറിച്ചു പറയുന്നതിങ്ങനെ. ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയിൽ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹത്തകിട് പ്രത്യേക രീതിയിൽ ചലിക്കും. ഈ ചലനം തൊട്ടടുത്ത ലോഹസംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും. മറ്റൊരാളുടെ ശബ്ദം ചെന്നാൽ അത് മറു വശത്തുകൂടെ പുറത്തു പോവും. പൂട്ടിന് അനക്കവും ഉണ്ടാവില്ല. കൂടാതെ പാമ്പുകൾ ആക്രമിക്കും എന്ന് വിവരണം.
എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെക്കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ൽ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാൻ വന്ന ബ്രിട്ടീഷ് ഗവേഷക Hatch എഴുതി Oxford Books പ്രസിദ്ധീകരിച്ച ബുക്കിലെ വരികൾ ആണ്. Travancore: A Guide Book for the Visitor എന്ന തന്റെ പുസ്തകത്തിൽ Hatch ഇങ്ങിനെ എഴുതി, ബി നിലവറ തുറക്കാൻ ശ്രമിച്ചതിനെക്കുറിച്ച് . “They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp variety.They were chased for life”.
ആ വരികൾ വിവരിക്കാൻ ഇന്നാരുമില്ല. അതുകൊണ്ട് അതൊരു ദുരൂഹ രഹസ്യം ആയി നിൽക്കുന്നു .ഏതെങ്കിലും രീതിയിൽ ബി നിലവറ തുറക്കുമ്പോൾ മാത്രം മറ നീക്കുന്ന അത്ഭുതം .
താക്കോൽ ഉണ്ടെങ്കിലും ആ പൂട്ട് എങ്ങനെ തുറക്കും. നവസ്വരബന്ധനം ആര് ആവർത്തിക്കും. ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു. അവിടത്തെ നിധി അങ്ങിനെ തന്നെയുണ്ട്. തിരുവിതാംകൂറുകാർ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയിൽ ആയാൽ അന്നം കൊടുക്കാൻ സൂക്ഷിച്ച നിധി.
ആ പൂട്ടിന്റെ രഹസ്യം അറിയുന്ന ആരും ഇന്നത്തെ തലമുറയിൽ ഇല്ല .അന്ന് അത് സ്ഥാപിച്ച ആളിന് മാത്രം അറിയാവുന്ന രഹസ്യം. ആരും തുറക്കാതിരിക്കാൻ ആവും അതുമായി ബന്ധപ്പെട്ട കഥകൾ. അത് തുറക്കുന്നത് നേരിൽ കാണും വരെ വിശദീകരണം സാദ്ധ്യമല്ല. എന്തായാലും ഇങ്ങിനെ ചില വിദ്യകൾ പണ്ടുണ്ടായിരുന്നു. ഇന്നത്തെ അത്യന്താധുനിക ശാസ്ത്രത്തിന് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള, ആധുനികശാസ്ത്രത്തേയും തോൽപ്പിക്കുന്ന അറിവുകളുടെ കേദാരമായിരുന്നു ഒരു കാലത്ത് ഭാരതം.
Previous
Next Post »